Tuesday, April 1, 2014

ബലിപെരുന്നാള്‍

കേരളത്തിന്റെ കാര്‍ന്നോരുംകൈപിടിച്ച് ഹജ്ജിനെത്തി
തിക്കിതിരക്കാതെ: ആരെയും
തള്ളിമാറ്റാതെ ഒതുങ്ങിനിന്നു.

നേരിന്റെ തൊപ്പിവച്ച്
പോരാളിയുടെ ഇഹ്റം ധരിച്ച്
വീര്യത്തിനെ സംസം കുടിച്ച്
സഫയും താണ്ടി മിനായിലെത്തി.

ബിസ്മില്ലാഹി അല്ലാഹു അക്ബര്‍.
കമ്മ്യൂണിസ്റ്റ് ദൈവങ്ങളെ
മനസ്സില്‍ ധ്യാനിച്ച്
ഒന്നാം നാളിലെ കല്ലെറിഞ്ഞു.

എ ജിയുടെ നിലപാട് വ്യക്തം
ലാവ്‌ലിന്‍ അഴിമതി തന്നെ.

കല്ലെറിഞ്ഞു തിരികെ നടക്കവേ
ചിന്തയില്‍ ആ പ്രകാശഗോപുരം.
കമ്മീഷന്റെ ചിന്തയകറ്റി
ഉത്കണ്ടാകുലനാകാതെ വിശ്രമിച്ചു.

ബിസ്മില്ലാഹി അല്ലാഹു അക്ബര്‍.
മുറുമുറുപ്പുകള്‍ക്കിടെ
രണ്ടാം നാള്‍ കല്ലെറിഞ്ഞു

നിങ്ങള്‍ തോറ്റുകൊടുത്തു,
എന്നെ തോല്‍പ്പിക്കാന്‍; പക്ഷെ
തോറ്റത് ജനങ്ങളാണ്‌

കല്ലുകള്‍ മര്‍മ്മത്തുകൊണ്ടവര്‍
ഞെട്ടിയുണര്‍ന്നു
ഇനിയുള്ള കല്ലുകള്‍
എറിയേണ്ടെന്നു തീരുമാനിച്ചു.
ആരോഗ്യപ്രശ്നത്താല്‍
തവ്വാഫ് ചെയ്യേണ്ട; പകരം
മുട്ടുകുത്തിനിന്നാല്‍ മതിയെന്നായി

പറ്റില്ലെന്നു കാര്‍ന്നോര്‍ക്കു വാശി
ബാക്കിയുള്ള കല്ലുകളെറിയാന്‍
അണികളെ ഏല്‍പ്പിച്ചു,
തവ്വാഫ് ചെയ്യാന്‍ പുറപ്പെട്ടു.

ബലിപെരുന്നാളുകള്‍
ആര്‍ക്കുവേണ്ടിയെന്ന 
ചിന്തയോടെ 

No comments:

Post a Comment